നെയ്മർ മടങ്ങി വരാൻ തയ്യാറായിരുന്നു : എന്നാൽ ബാഴ്സ സ്വീകരിച്ചില്ല : വഴി മുടക്കിയത് സാവി : വെളിപ്പെടുത്തലുമായി ഫുട്ബോൾ ലേഖകൻ

പാരീസ്: കഴിഞ്ഞ ദിവസമണ് ബ്രസീലിയന്‍ താരം നെയ്മര്‍ സൗദ് ക്ലബ് അല്‍ ഹിലാലുമായി കരാറൊപ്പിട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് 31കാരന്‍ സൗദി ക്ലബിലേക്ക് പോകുന്നത്. ബ്രസീലിയന്‍ താരത്തിന്റേത് ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. ഫുട്‌ബോള്‍ ആരാധകരില്‍ പലര്‍ക്കും ഞെട്ടലുണ്ടാക്കിയ തീരുമാനം. തന്റെ പഴയ ക്ലബായ ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി സംഭവിച്ചില്ല.

Advertisements

നെയ്മര്‍, ബാഴ്‌സയില്‍ എത്താതിരിക്കാന്‍ കാരണവുമുണ്ടായിരുന്നു. അക്കാര്യം വ്യക്തമാക്കുകയാണ് ഫുട്‌ബോള്‍ നിരീക്ഷകന്‍ ഫാബ്രിസിയോ റൊമാനോ. പരീശീലകന്‍ സാവി ആയിരിക്കുന്നിടത്തോളം കാലം ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്. സാവിക്ക് നെയ്മറില്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു. ഇപ്പോള്‍ ഒരുക്കി വച്ചിരിക്കുന്ന സിസ്റ്റത്തിലേക്ക് നെയ്മറെ കൊണ്ടുവന്നാല്‍ സാവിക്ക് തന്റെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായി വരുമായിരുന്നു. അതിന് അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രമല്ല നെയ്മറുടെ ജീവിത ശൈലിയും അച്ചടക്കമില്ലായ്മയും സാവിയെ പിന്തിരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ബാഴ്‌സ ക്യാപ്റ്റന്‍ സെര്‍ജി റോബര്‍ട്ടോയും നെയ്മറെ കുറിച്ച്‌ സംസാരിച്ചിരുന്നു. റോബര്‍ട്ടോ പറഞ്ഞതിങ്ങനെ… ”ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നു. ബാഴ്‌സയിലേക്ക് തിരിച്ച്‌ വരുന്നതില്‍ അദ്ദേഹം തൃപ്തനായിരുന്നു. നെയ്മര്‍ ബാഴ്‌സയിലേക്ക് തിരികെ വരാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. മറ്റൊരു തലത്തില്‍ കളിക്കുന്ന താരമാണ് നെയ്മര്‍.” റോബര്‍ട്ടോ പറഞ്ഞു.

Hot Topics

Related Articles