ബ്യൂട്ടി പാർലറിൽ കയറി ഉടമയെ ആക്രമിച്ച കേസ്സിൽ പ്രതികൾ പിടിയിൽ

വിളപ്പിൽശാല : വിളപ്പിൽശാല പുളിയറക്കോണം
ബ്യൂട്ടി പാർലറിൽ കയറി ഉടമയെ ആക്രമിച്ച കേസ്സിൽ പ്രതികൾ പിടിയിൽ. വിളപ്പിൽ കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലംമൂട് ചൈത്രത്തിൽ മനീഷ് ( 24 ), പൂവച്ചൽ പുളിങ്കോട് കിഴക്കുംകര പുത്തൻവീട്ടിൽ രാജീവ് (39 ) എന്നിവരാണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്. പുളിയറക്കോണത്തെ ബ്യൂട്ടി നടത്തുന്ന വിളപ്പിൽ വലിയവിളാകത്ത് വീട്ടിൽ സച്ചു എന്നു വിളിക്കുന്ന കിരൺലാലിനെ അണ് പ്രതികൾ ഇക്കഴിഞ്ഞ ഡിസംബർ 30 ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും സംഭവത്തിൽ ഒന്നാം പ്രതിയായ മനീഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കിരൺലാലിന്റെ കഴുത്തിന് നേരെ വെട്ടുകയും ചെയ്തു.അതെ സമയം കിരൺലാൽ ഒഴിഞ്ഞു മാറിയതിനാൽ വെട്ട് മുതുകത്ത് കൊള്ളുകയായിരുന്നു .ഇതിനിടെ രണ്ടാം പ്രതി രാജീവ് കിരൺലാലിന്റെ വയറിൽ ചവിട്ടി തറയിൽ തള്ളിയിടുകയും കൈമുറുക്കി നെഞ്ചിൽ ഇടിക്കുകയും കാൽമുട്ടിൽ ചവിട്ടിയും ക്രൂരമായി ആക്രമിച്ചു. തിരുമലയിലെ ഒരു ബാറിൽ വച്ച് പ്രതികളും പരിക്കേറ്റയാളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമണത്തിന് മുതിർന്നത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.ഗുരുതരമായി പരിക്കേറ്റ കിരൺലാൽ ആശുപത്രിയിൽ ചികിൽസയിലാണ്.

Advertisements

Hot Topics

Related Articles