ക്യാപ്റ്റൻ കോഹ്ലി പറഞ്ഞത് പച്ചക്കള്ളം: കോഹ്ലിയുടെ വാദങ്ങൾ തള്ളി ഇന്ത്യൻ ടീം സിലക്ടർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ക്യാപ്ടൻസി വിവാദത്തിൽ വിരാട് കൊഹ്ലിയുടെ വാദങ്ങളെ തള്ളി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. കൊഹ്ലി ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന തീരുമാനം അറിയിച്ചപ്പോൾ ബി സി സി ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അടക്കമുള്ള എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നെന്നും നായകസ്ഥാനം ഒഴിയുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മുൻ ഇന്ത്യൻ താരം കൂടിയായ ചേതൻ ശർമ്മ പറഞ്ഞു.

Advertisements

എന്നാൽ ആരുടേയും വാക്കുകൾ കേൾക്കാൻ കൊഹ്ലി കൂട്ടാക്കിയില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തുവെന്ന് മുഖ്യ സെലക്ടർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചേതൻ ശർമ്മ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിന് മുമ്പായി തന്നെ കൊഹ്ലി ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന വാർത്ത എല്ലാവരും അറിഞ്ഞിരുന്നുവെന്നും ഈ വിവാദം ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സെലക്ടർമാർക്കും ബി സി സി ഐ അധികൃതർക്കും അന്നേ സംശയം ഉണ്ടായിരുന്നുവെന്നും ചേതൻ ശർമ്മ പറഞ്ഞു. അങ്ങനെയൊരു സംശയം ഉടലെടുത്തതിനാലാണ് കൊഹ്ലിയോട് എല്ലാവരും തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ ഇന്ത്യൻ താരം വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊഹ്ലി ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിലൊരാളാണെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കേണ്ടതായുള്ളതിനാലാണ് സെലക്ഷൻ കമ്മിറ്റി ക്യാപ്ടൻസി വിവാദത്തിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കാത്തതെന്നും ചേതൻ ശർമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായുള്ള പത്രസമ്മേളനത്തിൽ തന്നോട് നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും മാത്രമല്ല തന്നെ ഏകദിന ക്യാപ്ടൻ സ്ഥാനത്തു നിന്ന് നീക്കുന്ന തീരുമാനം എടുക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് മാത്രമാണ് ആ തീരുമാനം തന്നോട് സെലക്ടർമാർ പറഞ്ഞതെന്നും കൊഹ്ലി പറഞ്ഞിരുന്നു.

Hot Topics

Related Articles