യുവാക്കള്‍ക്ക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധ പരിശീലനം; കര്‍ണാടകയില്‍ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്

ബംഗളൂരു: തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങള്‍ക്കെതിരെ കേസ്. കർണാടകയിലെ ബാഗല്‍ഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതല്‍ 29 വരെയായിരുന്നു തോഡല്‍ബാഗി ഗ്രാമത്തില്‍ വച്ച്‌ ആയുധ പരിശീലനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 180ലേറെ യുവാക്കളാണ് ക്യാംപിലുണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

എന്നാല്‍ ലാത്തി അടക്കമുള്ള ആയുധ പരിശീലനങ്ങള്‍ നല്‍കിയ ക്യാപിലെ അവസാന ദിവസം എയർ റൈഫിള്‍ ഉപയോഗിക്കാൻ പരിശീലിക്കാൻ അവസരം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടിയുടെ സംഘാടകർ വിശദമാക്കുന്നത്. കരാട്ടെ അടക്കമുള്ള വിവിധ സാഹസിക പരിശീലനങ്ങളാണ് വ്യക്തിത്വ വികസന പരിശീലന ക്യാമ്പില്‍ നടന്നതെന്നുമാണ് ശ്രീരാമ സേനാ നേതാക്കള്‍ പ്രതികരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമ്പില്‍ തോക്ക് പരിശീലനം അടക്കമുള്ളതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രകാശ് പട്ടാര, മഹേഷ് ബിരാദാര, യമനപ്പ കോരി, ആനന്ദ് ജംബഗിമഠ്, രാജു ഖാനപ്പനവര, ഗംഗാധര കുല്‍ക്കർണി മഹേഷ റൊക്കഡെ, മഹന്തേഷ് ഹൊന്നപ്പന വര, ഭരത ലഡ്ഡി, എരപ്പ പൂജാരി തുടങ്ങി 27 പ്രവർത്തകർക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles