വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ; സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം

ദില്ലി : വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ വിമർശനം. നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് പഞ്ചാബിലെ അംഗങ്ങള്‍ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നല്‍കിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു. ഈ കത്ത് വായിച്ച ആനി രാജ മത്സരിച്ചതു കൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടായില്ലെന്നും,സിപിഎമ്മില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും യോഗത്തില്‍ അറിയിച്ചു. ശക്തയായ ഇടതു സ്ഥാനാർഥി ഇല്ലായിരുന്നെങ്കില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കള്‍ വിശദീീകരിച്ചു.

Advertisements

ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉള്‍പ്പെടുത്താനുള്ള ദേശീയ നിർവ്വാഹക സമിതി നിർദ്ദേശം ദേശീയ കൗണ്‍സില്‍ അംഗീകരിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു സിപിഐ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു എന്ന റിപ്പോർട്ട് നിഷേധിക്കാതെ ആനിരാജ.വയനാട്ടില്‍ പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിച്ചത്.വിയോജിപ്പ് അറിയിക്കാന് പാർട്ടിയില്‍ സ്വാതന്ത്ര്യം ഉണ്ട്.ഇനി മത്സരിക്കുമോ എന്നതില്‍ ആലോചന നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Hot Topics

Related Articles