ബാറ്ററുടെ ഹെൽമെറ്റിലേക്ക് പന്തെറിയാനാണ് കൂടുതൽ ഇഷ്ടം ; കാരണം വ്യക്തമാക്കി ഹൈദരാബാദ് സ്റ്റാർ പേസർ ഉമ്രാൻ മാലിക്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ശ്രദ്ധാ കേന്ദ്രമായ താരമാണ് ഉമ്രാന്‍ മാലിക്ക്.ഇന്ത്യന്‍ ടീമിലേക്ക് എത്രയും പെട്ടെന്ന് ഉമ്രാനെ എത്തിക്കണം എന്ന ആവശ്യം തന്നെ നിലവിൽ ശക്തമായി കഴിഞ്ഞു. ഇപ്പോഴിതാ ബാറ്ററെ പുറത്താക്കാന്‍ ഇഷ്ടപ്പെടുന്ന വിധത്തെ കുറിച്ച്‌ പറയുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാർ പേസര്‍.

Advertisements

ബാറ്ററുടെ സ്റ്റംപ് തെറിപ്പിക്കാനും ബാറ്ററുടെ ഹെല്‍മറ്റിലേക്ക് പന്തെറിയാനുമാണ് തനിക്കിഷ്ടം എന്ന് തുറന്ന് പറയുകയാണ് ഉമ്രാൻ. ഹെല്‍മറ്റിലേക്ക് പന്തെറിയാൻ ആഗ്രഹിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പേസിലൂടെ ബാറ്ററെ പരാജയപ്പെടുത്തി എന്ന തോന്നല്‍ കിട്ടും. രണ്ടാമത് ബാറ്റര്‍ പേടിച്ചതിനാല്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കില്ല, ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്രാന്‍ മാലിക് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേഗം കുറവാണ് എന്ന് പലരും പറഞ്ഞത് വേദനിപ്പിച്ചിരുന്നു. എനിക്ക് വേഗം കുറവാണ് എന്ന് പലരും പറഞ്ഞത് എന്നെ വേദനിപ്പിച്ചിരുന്നു. അതോടെയാണ് വേഗത്തില്‍ പന്തെറിയാന്‍ ശ്രമിച്ച്‌ തുടങ്ങിയത്. ജമ്മുകശ്മീര്‍ താരം അബ്ദുല്‍ സമദ് എന്റെ ബൗളിങ് വീഡിയോ ഹൈദരാബാദ് ടീമിന് അയച്ച്‌ കൊടുത്തതാണ് വഴിത്തിരിവായത്. ഇത് കണ്ട് ഹൈദരാബാദ് എന്നെ നെറ്റ് ബൗളറായി കൊണ്ടുവന്നു. പിന്നാലെ പ്ലേയിങ് ഇലവനിലേക്കും എത്തി. ഇപ്പോള്‍ നന്നായി കളിക്കാനുമാവുന്നു, ഉമ്രാന്‍ മാലിക് പറയുന്നു.

വില്യംസണ്‍ വളരെ നല്ല ക്യാപ്റ്റനാണ്. ഒരു ഫോറോ സിക്‌സോ വഴങ്ങി കഴിഞ്ഞാല്‍, നീ സന്തുഷ്ടനാണോ എന്നാണ് വില്യംസണ്‍ ചോദിക്കുക. അതുപോലെ ക്യാപ്റ്റന്‍ പിന്തുണ നല്‍കിയാല്‍ അതില്‍ കൂടുതലൊന്നും ഒരു ബൗളര്‍ക്ക് ആവശ്യപ്പെടാനില്ല. അത് ഒരു പൊട്ടിത്തെറിക്കുള്ള ഊര്‍ജം നല്‍കുമെന്നും ഹൈദരാബാദ് താരം പറയുന്നു.

Hot Topics

Related Articles