ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക് ബോളിംഗ് തിരഞ്ഞെടുത്തു : സഞ്ജുവിന്റെ വെടിക്കെട്ട് കാത്ത് ആരാധകർ

ഡര്‍ബന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക നാല് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരംത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു.ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. സൂര്യകുമാര്‍ നയിക്കുന്ന ഇന്ത്യയുടെ ടി20 ടീം ബംഗ്ലാദേശിനെതിരേ റെക്കോഡ് പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.സൂര്യകുമാര്‍ നയിക്കുന്ന ഇന്ത്യയുടെ ടി20 ടീം ബംഗ്ലാദേശിനെതിരേ റെക്കോഡ് പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ല. ഇന്ത്യ യുവതാരനിരയില്‍ പ്രതീക്ഷവെച്ചാണ് ദക്ഷിണാഫ്രിക്കയുടെ മണ്ണിലിറങ്ങുന്നത്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടില്‍ ടീമിന് പ്രതീക്ഷകളേറെയാണ്.

Advertisements

ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് പ്രധാനികള്‍. അഭിഷേക് ശര്‍മക്ക് കളിച്ച് മികവ് കാട്ടാനുള്ള അവസരമാണിത്. സമീപകാലത്തായി വലിയ ഫോമിലല്ലാത്ത അഭിഷേകിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമാണ്. രമന്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യഷ് ദയാല്‍ എന്നിവരാണ് പുതുമുഖങ്ങള്‍. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു. സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കി. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഗംഭീര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒരുക്കത്തിലാണ്. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ്.എന്നാല്‍ ആദ്യ മത്സരം മഴയെടുത്തേക്കുമെന്നാണ് ഡര്‍ബനില്‍ നിന്നുള്ള വാര്‍ത്ത. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം ഏഴ് മണിയാവുമ്പോക്ക് മഴയെത്തും. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്. പ്രവചനം ശരിയായാല്‍ മത്സരം ആദ്യ മത്സരത്തില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരും.

Hot Topics

Related Articles