പ്ലസ് ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കു തർക്കം ; ചോദിക്കാൻ എത്തിയ ആണ്‍ സുഹൃത്തുക്കൾ വിഷയം പരിഹരിക്കാനെത്തിയ അയൽവാസിയെ കുത്തി വീഴ്ത്തി

കടുത്തുരുത്തി:
പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആണ്‍ സുഹൃത്തുക്കൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കടുത്തുരുത്തി മാങ്ങാട്ടിലാണ് സംഭവം. മങ്ങാട് പാച്ചേരിത്തടം സാജുവിന്‍റെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയ അയൽവാസിയും സിപിഎം പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോകനാ(54)ണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 നാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയോട് ചങ്ങനാശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ്‍ സുഹൃത്തുക്കളാണ് ചോദിക്കാനെത്തിയത്. തുടർന്നു നടന്ന ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയ അശോകനെ നാലംഗ സംഘത്തിൽപ്പെട്ടവർ കുത്തുകയായിരുന്നു. ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞു. കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയേയും കുറച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നീ രണ്ട് ആണ്‍ സുഹുത്തുക്കളെയും കടുത്തുരുത്തി പോലീസ് പിടികൂടി. മറ്റു രണ്ടുപേർ ഇവിടെനിന്നും രക്ഷപെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്‍റെ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇവർക്കയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Advertisements

Hot Topics

Related Articles