സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയില്‍ വീടും പറമ്പും നല്‍കി ; ഏറെക്കാലമായി താമസിച്ചിരുന്നത് മറ്റൊരു സ്ത്രീക്കൊപ്പം; മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് രണ്ട് ആണ്‍മക്കളുമായും വഴക്കിടുന്നത് പതിവ്

ഇടുക്കി: തന്നെ സംരക്ഷിക്കാത്തതിനാലാണ് മകനെയും കുടുംബത്തെയും ചുട്ടുകൊന്നതെന്ന് ഹമീദ്. മുഴുവന്‍ സ്വത്തുക്കളും ആണ്‍മക്കള്‍ക്ക് വീതംവച്് നല്‍കിയിട്ടും തന്നെ സംരക്ഷിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല എന്നും ഇയാള്‍ പറഞ്ഞു. തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. സ്വത്ത് എഴുതി വാങ്ങുമ്പോള്‍ തന്നെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നല്‍കിയ മൊഴി.

Advertisements

ഹമീദും മകനും തമ്മില്‍ ഇന്നലെ രാവിലെ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിന് ശേഷം സ്ഥലത്ത് നിന്നും മാറി നിന്ന ഹമീദ് രാത്രി എത്തി മകന്റെ വീടിന് തീയിടുകയായിരുന്നു. അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോള്‍ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന് തീപടര്‍ന്ന വിവരം കൊല്ലപ്പെട്ട മുഹമ്മദ് ഫൈസല്‍ തന്നെയാണ് അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചത്- രാഹുല്‍ പറഞ്ഞു. എന്നാല്‍ ഏറെക്കാലമായി മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആണ്‍മക്കളുമായും ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റാ, അസ്‌ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായത്. ചീനിക്കുഴിയില്‍ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസല്‍. മൂത്ത മകള്‍ മെഹ്റ തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ഇളയമകള്‍ അസ്‌ന കൊടുവേലി സാന്‍ജോ സിഎംഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

Hot Topics

Related Articles