നീറ്റ് പരീക്ഷ വിവാദം ലോക്സഭയിൽ; പരീക്ഷക്കെതിരായ ആക്ഷേപങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ

ദില്ലി : പട്നയില്‍ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകർത്തത് കോണ്‍ഗ്രസാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Advertisements

പരീക്ഷ ക്രമക്കേടില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷവും രംഗത്തത്തി. രാജ്യത്തെ പരീക്ഷ സമ്ബ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് സ്ഥിതിയായിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. ജെപിസി അന്വേഷണം വേണമെന്നായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ നിർദേശം. എൻടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയില്‍‌ സർക്കാർ റെക്കോർഡ് സൃഷ്ടിച്ചെന്നായുിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. അതേ സമയം നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

Hot Topics

Related Articles