കുംഭമേളയ്ക്കിടെ വിമാനക്കൊള്ള; ഉയർന്ന നിരക്ക് ഏർപ്പെടുത്തുന്നുവെന്ന പരാതിയിൽ വിമാന കമ്പനികളോട് വിശദീകരണം തേടി ഡിജിസിഎ

ലഖ്നൗ: മഹാകുംഭമേളയ്ക്കിടെ ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്ക് ഉയർന്ന വിമാന നിരക്ക് ഏർപ്പെടുത്തുന്നുവെന്ന പരാതി ഉയരുന്നതിനിടെ വിമാന കമ്പനികളോട് വിശദീകരണം തേടി ഡിജിസിഎ. 50,000 രൂപ വരെ അധികമായി ഈടാക്കുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. വിമാന നിരക്ക് ഏകീകരിക്കാൻ നിർദേശം നല്‍കി.
പ്രയാഗ്‌രാജിലേക്കുള്ള വിമാന നിരക്ക് 600 ശതമാനത്തോളം ഉയർത്തിയെന്നാണ് പരാതി. ഏറ്റവും പ്രധാനപ്പെട്ട സ്നാന ദിവസമായ മൗനി അമാവാസി ജനുവരി 29നാണ്. അതുകൊണ്ടുതന്നെ നിരവധി പേർ പ്രയാഗ്‍രാജിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നുണ്ട്.

Advertisements

ഈ ദിവസങ്ങളിലാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇന്നത്തെ കണക്ക് പ്രകാരം ഡല്‍ഹി – പ്രയാഗ്‌രാജ് വിമാന നിരക്ക് കുത്തനെ ഉയർന്നു. വണ്‍വേ ടിക്കറ്റിന് 21,000 രൂപയിലധികം നല്‍കണം. മുംബൈയില്‍ നിന്നുള്ള യാത്രയ്ക്ക് 22,000 മുതല്‍ 60,000 വരെയാണ് നിരക്ക്. ബംഗളൂരുവില്‍ നിന്ന് വരുന്നവർ 26,000 രൂപ മുതല്‍ 48,000 രൂപ വരെ ചെലവാക്കണം പ്രയാഗ്‍രാജിലെത്താൻ. സാധാരണ ദിവസങ്ങളില്‍ ഏകദേശം 5000 രൂപയാണ് പ്രയാഗ്‍രാജിലേക്കുള്ള നിരക്ക്. തുടർന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) ഇടപെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരക്ക് യുക്തിസഹമായിരിക്കണമെന്ന് നിർദേശം നല്‍കി. മഹാ കുംഭമേള പ്രമാണിച്ച്‌ ഡിജിസിഎ ജനുവരിയില്‍ 81 അധിക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയില്‍ 12 കോടിയിലധികം ആളുകള്‍ ഇതുവരെ എത്തി. ഫെബ്രുവരി 26ന് കുംഭമേള സമാപിക്കും.

Hot Topics

Related Articles