ദേവികുളം കേസ്; സ്റ്റേ നീക്കണമെന്ന വാക്കാലുള്ള ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണം എന്ന വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ ഉള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ നീക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയത്. ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ എംഎല്‍എ ആയ എ.രാജ നല്‍കിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നലെ നാല് ആഴ്ചത്തേക്ക് നീട്ടി വച്ചിരുന്നു. അതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതായും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. രാജയുടെ അഭിഭാഷകൻ ജി പ്രകാശ് അവശ്യപെട്ടതിനെ തുടർന്നാണ് സ്റ്റേ ഉത്തരവ് സുപ്രീം കോടതി നീട്ടി നല്‍കിയത്.

Advertisements

സ്റ്റേ ആവശ്യപ്പെടുമ്ബോള്‍ തങ്ങള്‍ കോടതിയില്‍ ഇല്ലായിരുന്നുവെന്ന് കേസിലെ എതിർ കക്ഷിയായ ഡി കുമാറിന്റെ അഭിഭാഷകൻ അല്‍ജോ കെ ജോസഫ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്റ്റേ നീക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. എന്നാല്‍ വാക്കാലുള്ള ആവശ്യത്തില്‍ സ്റ്റേ നീക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സ്റ്റേ ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ അപേക്ഷ ലിസ്റ്റ് ചെയ്യാൻ പുതിയ ഒരു അപേക്ഷ നല്‍കാനും കോടതി നിർദേശിച്ചു. എ രാജയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ ആണ് സുപ്രീംകോടതിയില്‍ ഇന്ന് ഹാജരായത്. സ്റ്റേ ഇല്ലാത്തതിനാല്‍ ദേവികുളത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ഉള്ളതിനാല്‍ ഇടപെടാൻ കഴിയില്ലെന്ന് നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്. കമ്മിഷൻ തീരുമാനത്തിനെതിരെ നല്‍കിയ കുമാർ നല്‍കിയ റിട്ട് ഹർജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്.

Hot Topics

Related Articles