അറുപത് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം; ഡോ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു

ലക്‌നൗ: ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017 ല്‍ 60 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇതിനെതിരായ നിയമപോരാട്ടം തുടരവെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.

Advertisements

കുട്ടികള്‍ മരിക്കുകയായിരുന്നില്ലെന്നും അതൊരു മനുഷ്യനിര്‍മിത കൂട്ടക്കുരുതിയായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറയുന്നു.കൂട്ടമരണത്തിനു പിന്നിലെ സര്‍ക്കാര്‍ അനാസ്ഥ പുറംലോകം അറിയാന്‍ കാരണമായതിന്റെ പേരില്‍ യുപി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതിനാല്‍ ജയില്‍വാസം ഉള്‍പ്പെടെ തനിക്കു അനുഭവിക്കേണ്ടി വന്നുവെന്നും ഇനിയും പിന്നോട്ടില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.

Hot Topics

Related Articles