ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയ്ക്ക് തുടര്‍ച്ചയായ തോൽവി : റിക്കി ഭുയിയുടെ സെഞ്ച്വറിയ്ക്കും രക്ഷിക്കാനായില്ല 

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി തുടര്‍ച്ചയായ മത്സരവും തോറ്റു. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ 186 റണ്‍സിന്റെ തോല്‍വിയാണ് ടീമിനുണ്ടായത്.488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ എ മുന്നോട്ടുവച്ചത്. ഇന്ത്യ ഡി 301ന് എല്ലാവരും പുറത്തായി. റിക്കി ഭുയി (113) സെഞ്ചുറി നേടി. ശ്രേയസ് (41), സഞ്ജു സാംസണ്‍ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തനുഷ് കൊട്ടിയന്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ എ: 290, 380/3 ഡി. ഇന്ത്യ ഡി: 183, 301.

Advertisements

ഭുയി, സഞ്ജു, ശ്രേയസ് എന്നിവര്‍ക്ക് പുറമെ യഷ് ദുബെ (37), ദേവ്ദത്ത് പടിക്കല്‍ (1), സരന്‍ഷ് ജെയ്ന്‍ (5), സൗരഭ് കുമാര്‍ (22), ഹര്‍ഷിത് റാണ (24), വിദ്വേത് കവേരപ്പ (0) എന്നിവരുടെ എന്നിവവരുടെ വിക്കറ്റുകളാണ് ഇന്ത്യ ഡിക്ക് നഷ്ടമായത്. അഥര്‍വ ടൈഡെ (0) ഇന്നലെ മടങ്ങിയിരുന്നു. അര്‍ഷ്ദീപ് സിംഗ് (7) പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഭുയിയുടെ ഇന്നിംഗ്‌സ്. ഏകദിന ശൈലിയില്‍ കളിച്ച തുടക്കത്തില്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ എ രണ്ടാം ഇന്നിംഗ്സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍മാരായ പ്രതം – മായങ്ക് അഗര്‍വാള്‍ (56) സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്കിനെ നഷ്ടമായെങ്കിലും പ്രതമിനൊപ്പം ചേര്‍ന്ന് തിലക് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പ്രതം സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ സൗരഭ് കുമാറിന് വിക്കറ്റ് നല്‍കി പുറത്തേക്ക്. ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (20) തിളങ്ങാനായില്ല. പിന്നീട് ശാശ്വത് റാവത്തിനെ (പുറത്താവാതെ 64) കൂട്ടുപിടിച്ച തിലക് 116 റണ്‍സ് ചേര്‍ത്തു. ഒമ്ബത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.

ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു.സഞ്ജു (6) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോല്‍ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് 183ന് അവസാനിക്കുകയായിരുന്നു. 92 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. റിക്കി ഭുയി (23), ഹര്‍ഷിത് റാണ (31), യഷ് ദുബെ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷംസ് മുലാനി (89), തനുഷ് കൊട്ടിയാന്‍ (53) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു.

Hot Topics

Related Articles