ഏറ്റുമാനൂർ പട്ടിത്താനത്ത് വീണ്ടും അപകടം; രാവിലെ ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചങ്ങനാശേരി സ്വദേശിയ്ക്കു പരിക്ക്; പരിക്കേറ്റത് സ്വിഗ്ഗിയുടെ ഡെലിവറി ബോയിക്ക്

പട്ടിത്താനത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

ഏറ്റുമാനൂർ: ചൊവ്വാഴ്ച രാവിലെ നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചതിനു തൊട്ടടുത്ത് പട്ടിത്താനത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ചങ്ങനാശേരി സ്വദേശിയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയി ടിഫി(36)നാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പട്ടിത്താനം ജംഗ്ഷനിൽ ഗ്യാസ് ഗോഡൗണിനു സമീപമുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. കടപ്പൂർ കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം എൻ ദിലിപാ(42)ണ് അപകടത്തിൽ മരിച്ചത്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ പട്ടിത്താനത്തായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു ടിഫ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ടിഫിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിഫിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്ത് സ്വിഗ്ഗിയുടെ ഓർഡർ വിതരണം ചെയ്യാൻ പോകുകയായിരുന്നു യുാവാവ്. അപകടത്തെ തുടർന്ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിന്നും തെന്നി താഴേയ്ക്കു വീണു. അപകടത്തെ തുടർന്ന് എറണാകുളം റൂട്ടിൽ പത്തു മിനിറ്റ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണ് വാഹനങ്ങൾ റോഡിനു നടുവിൽ നിന്നും നീക്കിയത്. തുടർച്ചയായി എം.സി റോഡിൽ പട്ടിത്താനം ഭാഗത്തുണ്ടാകുന്ന അപകടങ്ങളിൽ നാട്ടുകാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles