ഫിലാഡല്‍ഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസും സെമിയില്‍.ബ്രസീലിയൻ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി സെമിയിലെത്തിയത്. സെല്‍ഫ് ഗോളാണ് ഇംഗ്ലീഷ് ടീമിനെ കാത്തത്. 16-ാം മിനിറ്റില്‍ കോള്‍ പാല്‍മറിലൂടെ മുന്നിലെത്തിയ ചെല്‍സിക്കെതിരേ 53-ാം മിനിറ്റില്‍ എസ്റ്റെവാവോയിലൂടെ പാല്‍മിറാസ് ഒപ്പമെത്തി. ഇരു ടീമും വിജയഗോളിനായി ശ്രമിക്കുന്നതിനിടെ 83-ാം മിനിറ്റില്‍ ഡിഫൻഡർ അഗസ്റ്റിൻ ജിയായിയുടെ സെല്‍ഫ് ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. അവസാന മിനിറ്റുകളില്‍ പാല്‍മിറാസ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചെല്‍സി സെമിയില്‍ കടന്നത്. സെമിയില്‍ ഫ്ളുമിനെൻസാണ് ചെല്‍സിയുടെ എതിരാളികള്‍.
അല്‍ ഹിലാലിനെ കീഴടക്കി ഫ്ളുമിനെൻസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലബ്ബ് ലോകകപ്പില്‍ മറ്റൊരു ക്വാർട്ടറില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ കീഴടക്കി ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസ് സെമിയിലെത്തി. ഫ്ളോറിഡയിലെ ഓർലാൻഡോയില്‍ നടന്ന ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്ളുമിനെൻസിന്റെ ജയം.
ജാവോ കാൻസെലോയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മത്തേയുസ് മാർട്ടിനെല്ലിയിലൂടെ ഫ്ളുമിനെൻസാണ് ആദ്യം സ്കോർ ചെയ്തത്. ഗബ്രിയേല്‍ ഫ്യൂന്റസ് നല്കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. 51-ാം മിനിറ്റില്‍ മാർക്കോസ് ലിയോനാർഡോയിലൂടെ അല്‍ ഹിലാല്‍ ഒപ്പമെത്തി. കലിദു കൗലിബലിയുടെ ഹെഡല് ഫ്ളുമിനെൻസ് ബോക്സിലുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍.
എന്നാല്‍ 70-ാം മിനിറ്റില്‍ പകരക്കാരൻ ഹെർക്കുലീസിലൂടെ ഫ്ളുമിനെൻസ് വിജയഗോള്‍ കണ്ടെത്തി. നേരത്തേ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിലും ഹെർക്കുലീസ് സ്കോർ ചെയ്തിരുന്നു. ഇംഗ്ലീഷ് വമ്ബൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ കീഴടക്കി ക്വാർട്ടറില്‍ കടന്ന അല്‍ ഹിലാലിന് ആ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല.