പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം: വീടിനു മുന്നിലെ കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു; പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ഗുണ്ടാ സംഘാംഗം യുവാവിന്റെ കൈ തല്ലിയൊടിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറമ്പിൽ രഞ്ജിത്തിനെ(33)യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. രഞ്ജിത്തിന്റെ വീടിനു മുന്നിൽ കഞ്ചാവ് മാഫിയ സംഘം കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ രഞ്ജിത്ത് വീടിനു മുന്നിൽ കഞ്ചാവ് കച്ചവടം പാടില്ലെന്നും, പ്രദേശത്ത് ഇനി കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുമെന്നും ഗുണ്ടാ സംഘാംഗങ്ങളോട് പറഞ്ഞു.

Advertisements

ഇതോടെ അക്രമാസക്തരായ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് രഞ്ജിത്തിനെ ആക്രമിച്ച സംഘം, ഇയാളുടെ കയ്യിൽ അടിച്ചു. അടിയേറ്റ് നിലത്ത് വീണ രഞ്ജിത്തിനെ അക്രമി സംഘം ചവിട്ടി. അക്രമി സംഘത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവർ ചേർന്നാണ് ആക്രമണം നടത്തിയത്. അടിയേറ്റു രഞ്ജിത്ത് വീണത് കണ്ട് സമീപ വാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും, അക്രമികൾ ഓടിരക്ഷപെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കയ്യിൽ ചതവുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എക്‌സ്‌റേ അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകി.

Hot Topics

Related Articles