താലികെട്ടിയ ചിത്രങ്ങള്‍ വാട്‌സ്ആപ് സ്റ്റാറ്റസാക്കി; 107ാം നമ്പര്‍ മുറിയില്‍ ഒരു സ്ത്രീ മരിച്ചുവെന്ന അജ്ഞാത ഫോണ്‍ സന്ദേശം; ഗായത്രിയുടെ കൊലയാളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട സ്വദേശി ഗായത്രിദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസില്‍ കീഴടങ്ങി. ഗായത്രിക്ക് ഒപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങി. ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്.

Advertisements

രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തി. വൈകിട്ട് പ്രവീണ്‍ മുറിയില്‍നിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതിന് ശേഷം 107 ആം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചുവെന്ന് ഹോട്ടല്‍ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെ അജ്ഞാത ഫോണ്‍ സന്ദേശം എത്തി. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയില്‍ ഡ്രൈവറായ പ്രവീണ്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണ്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിയുകയും പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഗായത്രിയെ ജ്വല്ലറിയില്‍ നിന്നും മാറ്റിയത്. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി.

ഇരുവരും പള്ളിയില്‍ വച്ച് താലി കെട്ടിയ ചിത്രങ്ങള്‍ ഗായത്രി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles