‘കലക്ക വെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചു’; പൂരം തകര്‍ത്തതിന്‍റെ മുഖ്യസൂത്രധാരൻ സുനില്‍കുമാറെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ : തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്‍റെ മുഖ്യ സൂത്രധാരൻ വിഎസ്‍ സുനില്‍കുമാറും പൊലീസുമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. 2016ല്‍ പൂരത്തിന്‍റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ല്‍ പൂരത്തിന്‍റെ അന്തകനായി എത്തി. പൂരത്തിന്‍റെ അന്തകനാണ് സുനില്‍കുമാറെന്ന് ജനം തിരിച്ചറിഞ്ഞതനാലാണ് തോല്‍പ്പിച്ചത്. സുനിലിന് ഇപ്പോള്‍ മനോവിഭ്രാന്തി ബാധിച്ചതിനാലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

Advertisements

പൂരം കലക്കിയിട്ട് കലക്കവെള്ളത്തില്‍ മീൻ പിടിക്കാനാണ് സുനില്‍ ശ്രമിച്ചത്. പൂരം അലങ്കോലമാക്കിയതില്‍ സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ബിജെപി പുറത്തുവിടും. പൂരം കലക്കിയതില്‍ ഹൈക്കോടതിയിലും സർക്കാരിനും പരാതി നല്‍കിയത് താനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പിവി അന്‍വര്‍ കേരളത്തെ ഞെട്ടിച്ച ആരോപണം ഇനി ശൂന്യാകാശത്തായിരിക്കുമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ അറയുടെ താക്കോല്‍ ശശിയുടെയും എഡിജിപിയുടെയും കൈയിലാണെന്നും മുഖ്യമന്ത്രിയുടെ വീടിന്‍റെ കാവല്‍ക്കാരൻ എഡിജിപിയാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.വി ഗോവിന്ദൻ നട്ടെല്ലുണ്ടെങ്കില്‍ ശശിയെയും എഡിജിപിയെയും മാറ്റിനിർത്തണം. ഇല്ലെങ്കില്‍ സിപിഎം കൊള്ളക്കാരുടെ പാർട്ടിയാവും. സിപിഎമിലെ കൊട്ടാര വിപ്ലവമാണ് അൻവറിന്‍റെ വെളിപ്പെടുത്തലും ജയരാജന്‍റെ പുറത്താകലും. അന്‍വറിന്‍റെ വാക്കുകളാണ് സുനില്‍കുമാറിന്‍റെ വാക്കുകള്‍. പൂരം അട്ടിമറിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചന നടത്തിയെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

Hot Topics

Related Articles