കാതലിൽ മാത്യു ദേവസിയാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നില്ല ; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരൻ

മൂവി ഡെസ്ക്ക് : മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ‘കാതല്‍ ദ കോര്‍’ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. വമ്പൻ വരേവേല്‍പ്പാണ് ഈ ജിയോ ബേബി ചിത്രത്തിന് ലഭിച്ചത്. പല തീയേറ്റുകളിലും ഹൗസ്ഫുള്ളാണ്.മാത്യു ദേവസിയെന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിക്കല്ലാതെ ഇന്ത്യയിലെ മറ്റൊരു നടനും ഈ വേഷത്തെ ഇത്ര മനോഹരമാക്കാൻ കഴിയില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മാത്യു ദേവസിയായി എത്തേണ്ടിയിരുന്നത് മറ്റൊരു നടനായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരൻ.

Advertisements

തന്റെ മൂന്നാമത്തെ ചിത്രമാണിതെങ്കിലും താനും പോള്‍സണും ആദ്യമായി എഴുതിയ തിരക്കഥയാണ് ‘കാതല്‍ ദ കോറിന്റേത്’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചെറിയ സിനിമ എന്ന നിലയിലാണ് ഇത് മനസില്‍ കണ്ടത്. മലയാളത്തിലെ മറ്റൊരു നടനായിരുന്നു ഈ വേഷം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തെ കണ്ട് കഥ പറയുകയും, അദ്ദേഹത്തിനത് ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ജിയോ ബേബി എന്ന സംവിധായകന്റെ അടുത്തെത്തിയതോടെയാണ് സിനിമയുടെ തലവര മാറിയത്. മമ്മൂട്ടിയെ നായകനാക്കിക്കൂടെയെന്ന് ചോദിച്ചത് അദ്ദേഹമാണ്. നിര്‍മാതാവ് ആന്റോ ജോസഫ് വഴി മമ്മൂക്കയോട് കഥ പറയാൻ അവസരം ലഭിച്ചു.- എന്നാണ് തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തല്‍.

Hot Topics

Related Articles