ഹർദിക്കിനൊപ്പം മധ്യനിരയിൽ അവനുണ്ടായിരുന്നെങ്കിൽ കുടുതൽ റൺസ് സ്കോർ ചെയ്യാൻ ഇന്ത്യയ്ക്കാകും ; യുവതാരത്തെ പിന്തുണച്ച് ഹർഭജൻ

ന്യൂസ് ഡെസ്ക് : ട്വന്റി20 ലോകകപ്പില്‍ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതുവരെ ആദ്യ റൗണ്ടിലും സൂപ്പർ എട്ടിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല.ഓരോ മത്സരങ്ങളിലും ഓരോ താരങ്ങളും മികവ് പുലർത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസവും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് ഇന്ത്യൻ ടീമിന്റെ ടീം സെലക്ഷനെ സംബന്ധിച്ച്‌ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ.

Advertisements

ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചർച്ചയായ ഒന്നായിരുന്നു റിങ്കൂ സിങിന്‍റെ അഭാവം. കഴിഞ്ഞ സമയങ്ങളില്‍ ട്വന്റി20 മത്സരങ്ങളില്‍ മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ കേവലം റിസർവ് കളിക്കാരനായാണ് റിങ്കുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. റിങ്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കാൻ അർഹതയുള്ള ബാറ്ററായിരുന്നു എന്ന് ഹർഭജൻ സിങ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർദിക് പാണ്ട്യക്കൊപ്പം മധ്യനിരയില്‍ കളിക്കാൻ എന്തുകൊണ്ടും യോഗ്യനായിരുന്നു റിങ്കു സിംഗ് എന്നാണ് ഹർഭജൻ സിംഗ് പറഞ്ഞത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന സൂപ്പർ 8 മത്സരത്തിനിടെയാണ് ഹർഭജൻ ഇക്കാര്യം വ്യക്തമാക്കിയത്.

“റിങ്കുവിനെ ടീമില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ സംബന്ധിച്ച്‌ ലോകകപ്പില്‍ കളിക്കാൻ കെല്‍പ്പുള്ള ബാറ്ററാണ് റിങ്കു സിംഗ്. ഡെത്ത് ഓവറുകളില്‍ സ്ഥിരമായി ഇന്ത്യക്കായി സിക്സറുകള്‍ സ്വന്തമാക്കാൻ കഴിവുള്ള താരമായിരുന്നു റിങ്കു. അത്തരം താരങ്ങളെയാണ് ഇന്ത്യയ്ക്ക് ആവശ്യം.”- ഹർഭജൻ പറഞ്ഞു.

ലാറയ്ക്ക് കൊടുത്ത വാക്കാണ് ഞങ്ങള്‍ പാലിച്ചത്. ലാറ മാത്രമാണ് ഞങ്ങള്‍ സെമിയിലെത്തുമെന്ന് പറഞ്ഞത് – റാഷിദ് ഖാൻ.

“ലോകകപ്പ് അതിന്റെ അവസാന ഭാഗത്തേക്ക് എത്തുകയാണ് എന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. പക്ഷേ റിങ്കു സിംഗ് ഇങ്ങനെ പുറത്തിരിക്കുന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച്‌ നല്ല സൂചനയല്ല നല്‍കുന്നത്. ഹർദിക് പാണ്ട്യയ്ക്കൊപ്പം മധ്യനിരയില്‍ അവിശ്വസനീയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമായിരുന്നു അവൻ.”- ഹർഭജൻ സിംഗ് സ്റ്റാർ സ്പോർട്സില്‍ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ലോകകപ്പില്‍ റിങ്കു സിംഗ് ഇല്ലാതിരുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ലോകകപ്പിന് മുൻപ് നടന്ന പരമ്ബരകളിലൊക്കെയും ഇന്ത്യക്കായി മികവ് പുലർത്താൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

റിങ്കുവിന് പകരം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെയെയാണ് ഇന്ത്യ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സിംബാബ്വെയ്ക്കെതിരെ നടക്കാനിരിക്കുന്ന 5 ട്വന്റി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്ബരയില്‍ ഇന്ത്യയുടെ പ്രധാന താരമായി റിങ്കുവിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ടീം സെലക്ഷനില്‍ അപാകതകള്‍ നിലനില്‍ക്കുമ്ബോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുന്ന താരങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ ലോകകപ്പ് നിരയിലുണ്ട്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Hot Topics

Related Articles