ഹേമ കമ്മിറ്റി റിപ്പോർട്ട്‌; കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറില്‍ സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറില്‍ സമർപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.

Advertisements

കമ്മിറ്റി ചൂണ്ടിക്കാടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൊഴി തന്നവരുടെ പേര് വിവരങ്ങള്‍ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന് ചോദ്യത്തിന് കോണ്‍ഫിഡൻഷ്യല്‍ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. മൊഴി നല്‍കിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താല്‍പര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച്‌ റിപ്പോ‍ർട്ട് നല്‍കാനാണ് കമ്മിറ്റിയെചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Hot Topics

Related Articles