ഹൈദരാബാദ്: കഴിഞ്ഞ തവണത്തെ വെടിക്കെട്ടിന്റെ തുടർച്ചയായി തകർത്തടിച്ച ഹൈദരാബാദിന്റെ ബാറ്റിംങ് നിരയ്ക്ക് വെല്ലുവിളി ഉയർത്താനാവാതെ പൊരുതി കീഴടങ്ങി സഞ്ജുവും സംഘവും. പരിക്കിന്റെ പിടിയിലായിട്ടും മികച്ച അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിനും പരാഗിനും കിഷന്റെ വെടിക്കെട്ടിന് തടയിടാനായില്ല. ആദ്യ മത്സരത്തിൽ രാജസ്ഥാന് 44 റണ്ണിന്റെ തോൽവി. സ്‌കോർ: ഹൈദരാബാദ്: 286/6. രാജസ്ഥാൻ: 242/6.
ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. സഞ്ജുവിനും സംഘത്തിനും വെല്ലുവിളിയാകുന്ന സ്‌കോർ കുറിയ്ക്കാൻ മുന്നിൽ നിന്നത് 47 പന്തിൽ 106 റണ്ണിലൂടെ ഇഷാന്ത് കിഷനാണ്. മറ്റെല്ലാവരും കൈ മെയ് മറന്ന് സംഭാവന കൂടി നൽകിയകോടെ 20 ഓവറിൽ 286 എന്ന ടോട്ടലാണ് ആറു വിക്കറ്റ് നഷ്ടമാക്കി ഹൈദരാബാദ് സ്വന്തമാക്കിയത്. അഭിഷേക് ശർമ്മയും (11) ഹെഡും (67) ചേർന്ന് മികച്ച തുടക്കം നൽകി. മൂന്ന് ഓവറിൽ 45 ൽ നിൽക്കെ അഭിഷേക് വീണു. പിന്നാലെ എത്തിയ കിഷനും അടി തുടങ്ങിയതോടെ ഹൈദരാബാദ് ഫോമിലായി. 103 ൽ ഹെഡ് വീഴും വരെ ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. ഒൻപത് ഫോറും മൂന്നു സിക്‌സുമാണ് ഹെഡ് പറത്തിയത്. ഹെഡിന് ശേഷം എത്തിയ നിധിൻകുമാർ റെഡി (15 പന്തിൽ 30), ഹെൻട്രിച്ച് ക്ലാസൺ (14 പന്തിൽ 34) എന്നിവർ ഒരു മയവും വരുത്തിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാന ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമാണ് രാജസ്ഥാന് അൽപം ആശ്വാസമായത്. ആർച്ചറുടെ നാല് ഓവറിൽ ഹെദരാബാര് 76 റണ്ണാണ് അടിച്ചു കൂട്ടിയത്. 51 റൺ വഴങ്ങിയ സന്ദീപ് ശർമ്മയ്ക്ക് ഒരു വിക്കറ്റ് കിട്ടി. 44 റൺ വഴങ്ങി ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തി. 52 റൺ വഴങ്ങിയ തീക്ഷയ്ക്കും രണ്ട് വിക്കറ്റുണ്ട്. മൂന്ന് ഓവറിൽ ഫാറൂഖിയ്ക്ക് 49 റൺ കിട്ടി.
മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് തുടക്കം തകർച്ചയോടെയായിരുന്നു. 24 റൺ എടുത്തപ്പോഴേയ്ക്കും രണ്ടു വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. ജയ്‌സ്വാൾ (1), പരാഗ് (4) എന്നിവരാണ് സഞ്ജുവിനെ ക്രീസിൽ നിർത്തി മടങ്ങിയത്. 50 ൽ നിതീഷ് റാണ (11) കൂടി വീണതോടെ രാജസ്ഥാനെ കാത്തിരിക്കുന്നത് വൻ തോൽവിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. നാല് ഓവറിൽ അൻപത് എന്ന സ്‌കോറിൽ നിന്നു സഞ്ജുവും ജുവറലും ക്രീസിൽ ഒത്തു ചേർന്നു. 111 റൺ കൂട്ടിച്ചേർത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
37 പന്തിൽ 66 റണ്ണെടുത്ത സഞ്ജു സാംസണിനെ സിംമ്രജിത് സിംങാണ് പുറത്താക്കിയത്. 35 പന്തിൽ 70 റൺ എടുത്ത ധ്രുവ് ജുവറൽ തൊട്ടു പിന്നാലെ പുറത്തായി. ഹിറ്റ്‌മേർ (42) പൊരുതി നോക്കിയെങ്കിലും വിജയ ലക്ഷ്യം ഏറെ അകലെയായിരുന്നു. ശുഭംദുബൈ (34) പുറത്താകാതെ നിന്നു.