ആസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം 

നാഗ്പൂർ : ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യം മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ മുന്നേറുന്നു. ടെസ്റ്റിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ മാത്രമാണ് ഇന്ത്യയ്ക്കുവേണ്ടി ഭേദപ്പെട്ട നിലയിൽ ബാറ്റേന്തിയത്. 181 പന്തിൽ  രണ്ട് സിക്സും 14 ഫോറുമായി രണ്ടാം ദിനം രോഹിത്തും 46 പന്തിൽ 13 റണ്ണുമായി ജഡേജയുമാണ് ക്രീസിൽ. 

Advertisements

77 ന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും അശ്വിനും (23) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. അശ്വിനെ മർഫി പുറത്താക്കിയതിന് പിന്നാലെ എത്തിയ ചേതേശ്വർ പൂജാര (ഏഴ് ) കാര്യമായ സംഭാവന നൽകാതെ മടങ്ങി. കോഹ്ലിയും രോഹിത്തും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ടു നീക്കുന്നതിനിടെ 12 റണ്ണുമായി കോഹ്ലിയും മർഫിക്ക് മുന്നിൽ വീണു. ആദ്യത്തെ ടെസ്റ്റ് കളിച്ച സൂര്യകുമാർ ആകട്ടെ 12 റണ്ണിൽ ബാറ്റിംഗ് അവസാനിപ്പിച്ചു മടങ്ങി. ലയോണിനായിരുന്നു വിക്കറ്റ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയയിലേക്ക് എതിരെ ഇന്ത്യയ്ക്ക് ഇരുപത്തി നാല് റണ്ണിന്റെ ലീഡുണ്ട്. ഓസീസ് – 177/10

ഇന്ത്യ – 201 / 5 

Hot Topics

Related Articles