കിവികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ ; രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 108 ന് പുറത്ത്

റായ്‌പൂര്‍ : രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസിലാൻഡിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. 34.3 ഓവര്‍ ബാറ്റ് ചെയ്‌തിട്ടും വെറും 108 റണ്‍സില്‍ കിവീസ് പുറത്തായി. റായ്‌പൂരിലെ ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയത്തില്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായി നാണംകെട്ടിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നിംഗ്‌സിലെ ആദ്യ പന്ത് മുതല്‍ നിയന്ത്രണം ഏറ്റെടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിന് പിഴച്ചത് എവിടെയാണ്.

Advertisements

റായ്‌പൂരില്‍ മുൻപ് ഏകദിനം കളിച്ച്‌ പരിചയമില്ലാത്തതാണ് കിവീസിന് ഏറ്റവും വലിയ തിരിച്ചടിയായ ഒരു ഘടകം എന്ന് വിലയിരുത്താം. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയം ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ഇതിന് മുൻപ് ആറ് ഐപിഎല്‍ മത്സരങ്ങളും കുറച്ച്‌ ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 കളികളും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ റായ്‌പൂരിലെ പിച്ചും സാഹചര്യങ്ങളുമായി കിവീസ് താരങ്ങള്‍ക്ക് വേഗം പൊരുത്തപ്പെടാനായില്ല. മറുവശത്ത് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ഫിന്‍ അലനെ അക്കൗണ്ട് തുറക്കും മുൻപേ ബൗള്‍ഡാക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷമിയും സിറാജും പവര്‍പ്ലേയില്‍ റണ്‍ വഴങ്ങാന്‍ പിശുക്കിയപ്പോഴേ കിവീസ് അപകടം മണത്തു. കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളിലായി മികച്ച ലൈനും ലെങ്‌തും സ്വിങും കണ്ടെത്തുന്ന സിറാജിന് മുന്നില്‍ തീര്‍ത്തും അപ്രസക്തമായി ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര. ഷമിയാവട്ടെ പരിചയസമ്പത്ത് മുതലാക്കി മികച്ച പന്തുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീണു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും ഷര്‍ദുല്‍ ഠാക്കൂറൂം അവസാന ഓവറുകളില്‍ വാഷിംഗ്‌ടണ്‍ സുന്ദറും കുല്‍ദീപ് യാദവും വിക്കറ്റ് മഴ പൂര്‍ത്തിയാക്കുകയും ചെയ്‌തു.

Hot Topics

Related Articles