പൊതുപരീക്ഷ നടത്തിപ്പ്: കേന്ദ്രസര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ വലിയ വീഴ്‌ച; വിഷയം സഭയില്‍ ഉന്നയിച്ച്‌ ഇന്ത്യ സഖ്യം

ദില്ലി : പൊതുപരീക്ഷ നടത്തിപ്പില്‍ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയില്‍ ഉന്നയിച്ച്‌ ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പില്‍ വലിയ വീഴ്‌ചയാണുണ്ടായത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരീക്ഷ നടത്തിപ്പിന്റെ കരാർ കേന്ദ്രം നല്‍കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വിഷയം ലോക്സഭയില്‍ ഉന്നയിച്ചു.

Advertisements

പ്രതിപക്ഷ സഖ്യ കക്ഷികള്‍ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം രാജ്യത്തെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ക്രമക്കേട് നടക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി സർക്കിരിന്റെ പത്ത് വർഷത്തെ അഴിമതിയും അനാസ്ഥയുമാണ് ദില്ലി എയർ പോട്ടിലെ സംഭവത്തിലൂടെ വെളിവാകന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Hot Topics

Related Articles