രണ്ടാം ടെസ്റ്റിലും ഇന്ത്യ പതറുന്നു; 156 ന് ഇന്ത്യയുടെ എല്ലാ ബാറ്റർമാരും പുറത്ത്; കിവീസിന് 103 റണ്ണിന്റെ ലീഡ്

പൂനൈ: വിജയപ്രതീക്ഷ വച്ച് സ്പിൻ പിച്ച് ഒരുക്കിയ പൂനൈയിൽ ഇന്ത്യയെ സ്പിൻ കെണിയിൽ കുരുക്കി വീഴ്ത്തി ന്യൂസിലൻഡ്. രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന്റെ 259 ന് എതിരെ രണ്ടാം ദിനം ആദ്യ ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ടീം ഇന്ത്യ രണ്ടാം സെഷനിൽ തന്നെ ഓൾ ഔട്ടായി. 156 ന് ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും പുറത്തായി. 19.3 ഓവറിൽ 53 റൺ വഴങ്ങി ഏഴു വിക്കറ്റ് പിഴുത മിച്ചൽ സാറ്റ്‌നറാണ് കിവീസിന് വേണ്ടി ഇന്ത്യയുടെ വാഷിംങ്ടൺ സുന്ദറിന് മറുപടി പറഞ്ഞത്.

Advertisements

ഇന്ന് രാവിലെ ബാറ്റിംങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഗില്ലും, ജയ്‌സ്വാളും കരുതലോടെയാണ് തുടങ്ങിയത്. രണ്ടു പേരും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 50 കടത്തുകയും ചെയ്തു. സ്‌കോർ ബോർഡിൽ 50 എത്തിയപ്പോൾ ആദ്യം പുറത്തായത് ഗില്ലാണ്. സാറ്റ്‌നറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഗിൽ പുറത്താകുമ്പോൾ 72 പന്തിൽ നിന്നും 30 റണ്ണാണ് എടുത്തിരുന്നത്. രണ്ടു ഫോറും ഒരു സിക്‌സും പറത്തി ട്രാക്കിലേയ്ക്കു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗില്ലിന്റെ വിക്കറ്റ് നഷ്ടമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് പിന്നാലെ കോഹ്ലി ക്രീസിൽ എത്തി. ജയ്‌സ്വാളിന് കോഹ്ലി മികച്ച കൂട്ട് നൽകുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി കളി കൈവിട്ടു പോകുന്നത്. ടീം സ്‌കോറിനോട് ആറു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും കോഹ്ലി ക്ലീൻ ബൗൾഡ്. സാറ്റ്‌നറുടെ പന്തിൽ ബൗൾഡായി കോഹ്ലി മടങ്ങുമ്പോൾ ഒൻപത് പന്തിൽ നിന്നും ഒരു റൺ മാത്രമാണ് അദ്ദേഹം നേടിയിരുന്നത്. പിന്നാലെ സ്‌കോർ 70 ൽ നിൽക്കെ ജയ്‌സ്വാൾ ഫിലിപ്‌സിന്റെ പന്തിൽ ഡാരി മിച്ചലിന് ക്യാച്ച് നൽകി മടങ്ങി. പതിവിന് വിപരീതമായി വേഗം കുറച്ച് കളിച്ച ജയ്‌സ്വാൾ 60 പന്തിലാണ് 30 റൺ നേടിയത്.

പിന്നീട് എത്തിയ പന്ത് പതിവ് പോലെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും , ഗുഡ് ലെംങ്തിന് തൊട്ടു മുൻപിൽ പിച്ച് ചെയ്ത ഫിലിപ്‌സിന്റെ പന്തിൽ ആഞ്ഞു വീശി ക്ലീൻ ബൗൾഡ് ആയി. 19 പന്തിൽ 18 റണ്ണാണ് പന്ത് നേടിയത്. പ്രതീക്ഷ നൽകിയ സർഫാസ് സാറ്റ്‌നറുടെ പന്തിൽ റൂർക്കിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 24 പന്തിൽ 11 റണ്ണാണ് സർഫാസ് നേടിയത്. സർഫാസ് കൂടി പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷ അത്രയും ജഡേജയിലും സുന്ദറിലുമായി. രണ്ടു പേരും ചേർന്ന് പ്രതിരോധിച്ചാണ് ഇന്ത്യൻ സ്‌കോർ 100 കടത്തിയത്. 103 ൽ ഏഴാം വിക്കറ്റായി അശ്വിൻ കൂടി (4) പുറത്തായ ശേഷമാണ് ജഡേജയും സുന്ദറും ക്രീസിൽ ഒന്നിച്ചത്.

103 ൽ ഒന്നിച്ച സഖ്യം നിർണ്ണായകമായ 33 റൺ ടീം സ്‌കോറിൽ ചേർത്താണ് പിരിഞ്ഞത്. 136 ൽ ജഡേജ 46 പന്തിൽ 38 റൺ നേടിയാണ് പുറത്തായത്. 21 പന്തിൽ 18 റൺ എടുത്ത് പുറത്താകാതെ നിന്ന സുന്ദറാണ് ടീം സ്‌കോർ 150 കടത്തിയത്. ആകാശ് ദീപ് ഒരു സിക്‌സ് അടിച്ച് പ്രതീക്ഷ നൽകിയെങ്കിലും സാറ്റ്‌നറുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. റണ്ണെടുക്കും മുൻപ് ബുംറയെ വിക്കറ്റിനു മുന്നിൽ കുടുക്കിയതും സാറ്റ്‌നർ തന്നെയാണ്.

Hot Topics

Related Articles