വളര്‍ത്തുനായയുടെ മുഖത്ത് പ്ലാസ്റ്റര്‍ ചുറ്റിയ ശേഷം തുണിചുറ്റി തീകൊളുത്തും; കോഴികളെ പാറയില്‍ തലയടിച്ച് കൊല്ലും; പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്ന പ്രതിക്ക് ഇരയുടെ വേദന ആസ്വദിക്കുന്ന സ്വഭാവ വൈകൃതം; മൂന്ന് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

എറണാകുളം: ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന ജോണ്‍ ബിനോയ് ഡിക്രൂസ് ലഹരി കിട്ടാതെ വന്നാല്‍ അക്രമാസക്തനാകുന്നയാളാണെന്ന് പൊലീസ്. ലഹരി ലഭിക്കാതെ വരുമ്പോള്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ ക്രൂരമായി പ്രതി ഉപദ്രവിച്ചിരുന്നുവെന്നു പൊലീസിനോട് അയല്‍വാസികള്‍ വെളിപ്പെടുത്തി. വളര്‍ത്തുനായയുടെ മുഖം പ്ലാസ്റ്റര്‍ വച്ച് ഒട്ടിച്ച ശേഷം തുണിചുറ്റി തീകൊളുത്തുക, കോഴികളെ പാറയില്‍ തലയടിച്ചു കൊല്ലുക തുടങ്ങിയ ക്രൂരതകള്‍ പ്രതിയുടെ പതിവായിരുന്നു. പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതും ഇരയുടെ വേദന ആസ്വദിക്കുന്ന സ്വഭാവ വൈകൃതം മൂലമാണെന്നാണു പൊലീസിന്റെ നിഗമനം.

Advertisements

അതേസമയം കേസില്‍ കുഞ്ഞിന്റെ അച്ഛന്‍ സജീവ്, അമ്മൂമ്മ സിപ്‌സി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ മുതല്‍ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ കൊലയില്‍ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. വിശ്വാസത്തിന്റെ പുറത്താണു ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിന്റെ സംരക്ഷണയില്‍ കുഞ്ഞിനെ വിട്ടു ലോഡ്ജിനു പുറത്തു പോയതെന്നും സിപ്‌സി പൊലീസിനോടു പറഞ്ഞു. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതല്‍ വ്യക്തത വരുത്താന്‍ മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു പുറത്തു പോയതെന്നാണു സിപ്‌സി ആവര്‍ത്തിക്കുന്നതെങ്കിലും ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ വഴിവിട്ട ബന്ധങ്ങള്‍ക്കും ലഹരി വ്യാപാരത്തിനും മറയായി സിപ്‌സി ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട നോറ മരിയയുടെ അഞ്ചു വയസ്സുകാരനായ സഹോദരനോടു സംസാരിച്ചപ്പോഴും കുട്ടികളുടെ പരിപാലനത്തില്‍ സിപ്‌സി കാട്ടിയ ജാഗ്രതക്കുറവും അലംഭാവവും സംബന്ധിച്ചു വിവരം ലഭിച്ചിട്ടുണ്ട്.

Hot Topics

Related Articles