അഹമ്മദാബാദ് : ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരൊന്നുമില്ല. എന്നാല്‍ ഇവരുടെ അഭാവം നികത്താനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ട്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഇറങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടവേളക്ക് ശേഷം സഞ്ജു സാംസണിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. പ്രസ് മീറ്റില്‍ സഞ്ജുവിന്റെ ബാക് ഫൂട്ട് ഷോട്ടുകളെ രോഹിത് പ്രശംസിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്ലേയിങ് 11ലേക്ക് സഞ്ജു എത്തുമെന്ന പ്രതീക്ഷിച്ചിരുന്നു. ഇത് യാഥാർത്ഥ്വമായി. ആരാധകര്‍. സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ സമീപകാല പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
അവസാനമായി ഇരു ടീമും ശ്രീലങ്കയിലാണ് ഏറ്റുമുട്ടിയത്.
അന്ന് ജയം ശ്രീലങ്കയ്ക്കായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. ടി20 ലോകകപ്പ് വരാനിരിക്കെ ഓരോ ജയവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. തുടര്‍ ജയങ്ങളോടെ രോഹിത് ശര്‍മ മികവ് കാട്ടിക്കൊണ്ടിരിക്കെ ഇന്ത്യക്ക് പ്രതീക്ഷകള്‍ വാനോളമാണ്.