എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും; പോലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേരുന്നു

തിരുവനന്തപുരം : എഡിജിപി എംഎർ അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടുകൂടി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

നിലമ്പൂർ എംഎല്‍എ പിവി അൻവറിന്റെ പരാതികളിലും ആർഎസ്‌എസ് നേതാക്കളുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുളള റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. അന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നല്‍കിയത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിരുന്നത്. അതേസമയം, ഔദ്യോഗിക വിവരങ്ങള്‍ ചോർത്തിയെന്ന പരാതിയില്‍ അൻവറിനെതിരെ വീണ്ടും കേസെടുത്തു. മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയില്‍ മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരീക്കോട് ക്യാമ്പില്‍ അജിത്കുമാറിനും മലപ്പുറം എസ്പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോണ്‍ ചോർത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് എഫ്‌ഐആറില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻവർ വാർത്താ സമ്മേളനത്തില്‍ നടത്തിയ പരാമർശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles