കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരിന്റെയും നഗരസഭയുടേയും പരാജയം: കെ.സുരേന്ദ്രൻ

തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽ കുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്.

Advertisements

48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. കൗൺസിലർമാരെ വിശ്വാസത്തിലെടുക്കുന്നതിൽ മേയറും സംഘവും പരാജയപ്പെട്ടു. നഗരത്തിൽ വെള്ളമെത്തിക്കേണ്ട നഗരസഭാ അധികൃതർ നഗരത്തിന് പുറത്തെ വൻകിട സ്ഥാപനങ്ങൾക്ക് ടാങ്കറിൽ വെള്ളം വിറ്റ സംഭവം ഞെട്ടിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരവാസികൾ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടി കഷ്ടപ്പെടുമ്പോൾ പുറത്ത് നഗരസഭ വെള്ളം വിറ്റ സംഭവം മനസാക്ഷിക്ക് നിരക്കാത്തതാണ്. പ്രശ്നം കൈവിട്ട് പോയിട്ടും സർവ്വകക്ഷി യോഗം വിളിക്കാൻ പോലും സർക്കാർ തയ്യാറാവാതിരുന്നത് വലിയ വീഴ്ചയാണ്. മന്ത്രിതല ഉന്നതാധികാര യോഗം പോലും സർക്കാർ വിളിച്ചില്ലെന്നത് അലംഭാവം വ്യക്തമാക്കുന്നതാണ്. സർക്കാരിന്റെ നഗരസഭയുടേയും ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles