കണ്ണൂരിൽ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌; സമാന ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

കണ്ണൂർ : കണ്ണൂരിലെ തോട്ടടയില്‍ പതിമൂന്നുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. രണ്ടാഴ്ച മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. സമാന ലക്ഷണങ്ങളോടെ ഒരാള്‍ കൂടി കോഴിക്കോട് ചികിത്സയില്‍ തുടരുന്നുണ്ട്. 13 വയസുകാരി ദക്ഷിണയ്ക്ക് രണ്ടാഴ്ച മുമ്പാണ് ചെറിയ തല വേദന വന്നത്. പിറകെ ഛർദിയും ബാധിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 12 ന് മരണം. കഴിഞ്ഞ ദിവസം പരിശോധന ഫലം എത്തിയതോടെയാണ് മരണകാരണം വ്യക്തമായത്.

Advertisements

എങ്ങനെയാണ് രോഗാണു കുട്ടിയിലെത്തിയത് എന്നതിലാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്. നാല് മാസം മുമ്പ് മൂന്നാറിലേക്ക് ടൂർ പോയിരുന്നു. അന്ന് പൂളില്‍ കുളിച്ചതാണ് ഏക സാധ്യത. പക്ഷേ അമീബ ശരീരത്തിലെത്തിയാല്‍ 5 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കാണും. ഉടൻ ആരോഗ്യ സ്ഥിതി മോശമാകും. ദക്ഷിണയ്ക്ക് രോഗ ലക്ഷണങ്ങള്‍ കാണുന്നത് മൂന്ന് മാസത്തിന് കഴിഞ്ഞാണ്. മലപ്പുറം മുന്നിയൂരില്‍ കഴിഞ്ഞ മാസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 5 വയസുകാരി മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ മറ്റൊരാളെകൂടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതയോടെ സാഹചര്യത്തെ കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുൻ കരുതല്‍.

Hot Topics

Related Articles