സംസ്ഥാന വരുമാനം കൂട്ടാൻ പഠനം; അമേരിക്കൻ കണ്‍സള്‍ട്ടിംഗ് ഏജൻസിക്ക് കരാര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍; ഫീസ് 9.5 കോടി

ബംഗളൂരു : സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച്‌ പഠിക്കാൻ അമേരിക്കൻ കണ്‍സള്‍ട്ടിംഗ് ഏജൻസിക്ക് കരാർ നല്‍കി കർണാടക സർക്കാർ. വൻ ഫീസ് നല്‍കിയാണ് സർക്കാർ കണ്‍സള്‍ട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നല്‍കിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നല്‍കുക 9.5 കോടി രൂപയാണ്. സംസ്ഥാന വരുമാനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച്‌ പഠിക്കാൻ മാർച്ചില്‍ സ്വകാര്യ ഏജൻസികളുടെ ടെണ്ടർ ക്ഷണിച്ചിരുന്നു.

Advertisements

കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ നിന്നാണ് ബിസിജിയെ തെരഞ്ഞെടുത്തത്. ബിസിജിയുടെ സംഘം ധനവകുപ്പുമായി ചർച്ചകള്‍ തുടങ്ങി. ഇവരുടെ ചില നിർദേശങ്ങള്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും. ഗ്യാരന്‍റികള്‍ കൊണ്ട് സർക്കാർ ഖജനാവ് കാലിയാക്കിയതിന്‍റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുതിയ കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്ബനിക്ക് തീറെഴുതുന്നുവെന്നും വിജയേന്ദ്ര ആരോപിച്ചു. അതേസമയം നരേന്ദ്ര മോദിയുടെ വിഷൻ 2047 പദ്ധതിയുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയത് ബിസിജിയായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അപ്പോള്‍ ബിജെപിക്ക് എതിർപ്പുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Hot Topics

Related Articles