മുംബൈ പൊലീസ് എന്ന വ്യാജേന ഒന്നരക്കോടി തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

പാലക്കാട്‌: മുംബൈ പൊലീസ്‌ ചമഞ്ഞ്‌ 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിന്‍(29) എന്നയാളെയാണ്‌ കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വച്ച്‌ പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാള്‍ പണം തട്ടിയത്‌.

Advertisements

ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ്‌ ഇയാള്‍ തട്ടിപ്പിന്‌ തുടക്കമിട്ടത്. മുംബൈ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ്‌ തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌, പൊലീസ്‌ വേഷം ധരിച്ച വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട്‌ മുംബൈ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1,35,5000 രൂപ തട്ടിയെടുത്ത കേസില്‍ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്‌ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക്‌ അക്കൗണ്ട്‌ കൈകാര്യം ചെയ്‌ത സൈബര്‍തട്ടിപ്പ്‌ ശൃംഖലയിലെ പ്രധാന പ്രതിയാണ്‌ പിടിയിലായതെന്ന്‌ പൊലീസ്‌ വിശദമാക്കുന്നത്. വിവിധ മൊബൈല്‍ നമ്പറുകള്‍, ബാങ്കിംഗ്‌ ഇടപാട്‌ വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാളെ പിടികൂടിയത്‌. പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമികമായി വ്യക്‌തമായിട്ടുണ്ട്‌. ബാക്കിയുള്ള വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വിവിധ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയാണ്‌.

Hot Topics

Related Articles