ജയ്പൂർ: കർഷകരുടെ ക്ഷേമത്തിനാണ് മുൻഗണ നല്‍കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ പറഞ്ഞു. ഇത് ഉറപ്പ് വരുത്തുന്നതിനായി കർഷക സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും നല്‍കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി ഭജൻലാല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ രാജ്യത്തിൻറെ വികസനം സ്ത്രീകള്‍, കുട്ടികള്‍, തൊഴിലാളികള്‍, കർഷകർ എന്നിവരുമായി ചേർന്ന് നില്ക്കുന്നു.
സംസ്ഥാനത്ത് ആത്മീയ ടൂറിസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിശ്വാസ കേന്ദ്രങ്ങള്‍ നിർമിക്കും. നിലവിലുള്ള ക്ഷേത്രങ്ങള്‍ നവീകരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഭജൻലാല്‍ അറിയിച്ചു. ഖതുഷ്യം ക്ഷേത്രത്തില്‍ 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടന്നു വരുകയാണ്. പൂഞ്ജരി ക ലൗത മന്ദിരത്തിലും, ജഗ്ദിഷ് ധാം ക്ഷേത്രത്തിലും നവീകരണം നടക്കുന്നുണ്ട്. തൊഴിലില്ലായ്മയില്‍ നിന്ന് സംസ്ഥാനത്തെ യുവജനങ്ങളെ മോചിപ്പിക്കാൻ, ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങള്‍ പൂർണമായും ഒഴിവാക്കുമെന്നും സർക്കാർ നിയമനങ്ങള്‍ നല്‍കുമെന്നും ഭജൻലാല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജസ്ഥാനില്‍ നിലവില്‍ 60000 യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ കൊണ്ട് ഇത് 1 ലക്ഷമാക്കും. അഞ്ചു വർഷങ്ങള്‍ കൊണ്ട് നാല് ലക്ഷം പേർക്ക് ജോലി നല്‍കുമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കുമെന്നും” മുഖ്യമന്ത്രി അറിയിച്ചു. കരൗലി ജില്ലയില്‍ ഞായറാഴ്ച കിസാൻ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി ഭജൻ ലാല്‍ ശർമ.