എസ്‌എഫ്‌ഐക്കും സര്‍ക്കാരിനും തിരിച്ചടി; കാസര്‍ഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കാസർഗോഡ് ഗവണ്‍മെന്റ് കോളേജില്‍ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയില്‍ എസ്‌എഫ്‌ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്‌എഫ്‌ഐ വിദ്യാർത്ഥിയെ അപമാനച്ചെന്ന പരാതിയില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവണ്‍മെന്റ് കോളേജ് മുൻ പ്രിൻസിപ്പാള്‍ ഡോ. എം രമയ്ക്കെതിരെ സ‍ര്‍ക്കാര്‍ സ്വീകിരിച്ച നടപടികളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്‌എഫ്‌ഐയുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയെന്നടക്കമുള്ള ആരോപണങ്ങളുയര്‍ന്ന സംഭവത്തിലാണ് ഹൈക്കോടതി വിധി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും കോടതി പറഞ്ഞു. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. നടപടികളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും കോടതി വിലയിരുത്തി.

Advertisements

എസ്‌എഫ്‌ഐക്കെതിരെ ലഹരി ആരോപണവും, അസാന്മാർഗിക പ്രവർത്തനങ്ങളും ആരോപിച്ച പ്രിൻസിപ്പാളിനെതിരെ സർക്കാർ കൈകൊണ്ട എല്ലാ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേതൃത്വത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നു എന്നും ഓണ്‍ലൈൻ മാധ്യമത്തോട് ഡോ. എം രമ പറഞ്ഞിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് പരാതികള്‍ക്ക് പിന്നിലെന്നായിരുന്നു രമയുടെ വാദം. ഇതിന് പുറമെ സര്‍വീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയില്‍ എടുത്ത വകുപ്പുതല അന്വേഷണവും റദ്ദാക്കിയിട്ടുണ്ട്. വകുപ്പുതല നടപടിയെടുക്കാൻ കോഴിക്കോട് കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നല്‍കിയപ്പോള്‍ തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു രമയ്ക്കെതിരായ പഴയ പരാതിയില്‍ വകുപ്പ് തല നടപടിയുടെ ഭാഗമായി വിരമിക്കുന്ന അവസാന പ്രവൃത്തി ദിവസം കുറ്റപത്രം നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 ല്‍ കാസർഗോഡ് ഗവണ്‍മെന്റ് കോളേജില്‍ പ്രവേശനം നേടാൻ പരിശ്രമിച്ച ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അവസാന പ്രവൃത്തി ദിവസം നല്‍കിയ കുറ്റപത്രം. ഡോ. രമ , സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷൻ ബെഞ്ചില്‍ നിന്നും സ്റ്റേ ലഭിച്ചു. പിന്നീട് ഉള്ള ഹൈക്കോടതി സിറ്റിങ്ങില്‍ രമ ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഓപ്പണ്‍ കോടതിയില്‍ കണ്ടു. പ്രിൻസിപ്പാളിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളൊന്നുമില്ല എന്നും, ബാഹ്യ ഇടപെടല്‍ വ്യക്തമാണ് എന്നും കോടതി നിരീക്ഷിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയില്‍ ഉള്‍പ്പെടെ പല കോളേജുകളിലും അധ്യാപകർ എസ് എഫ് ഐ ക്കെതിരെ പ്രതികരിക്കാത്തത് പകയോട് കൂടിയുള്ള ഇത്തരം സർക്കാർ നടപടികള്‍ ഭയന്നാണ് എന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയില്‍ പറഞ്ഞിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്താഖ് , ശോഭാ അന്നമ്മ ഈപ്പൻ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

Hot Topics

Related Articles