പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്ബഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്.സിറ്റി ട്രാഫിക് വിംഗ് എഎസ്‌ഐ ഗാന്ധി രാജൻ ആണ് അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബൊണാറ്റിനോട് ചേർത്ത് ഓടിച്ചത്. അശോക് നിലവിളിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ കാർ നിർത്തിയില്ല. ഇരുന്നൂറ് മീറ്ററോളം കാറോടിച്ചു പോയ ശേഷമാണ് ഇയാള്‍ വണ്ടി നിത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
തിരുനെല്‍വേലിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഗാന്ധി രാജന്റെ കാർ അശോകിന്റ ബൈക്കില്‍ ഇടിച്ചു. തിരുനെല്‍വേലി ടൗണിലെ കല്ലണൈ സ്ട്രീറ്റിന് സമീപത്താണ് അപകടം നടന്നത്. ബസിന് പിന്നില്‍ നിത്തിയ ബൈക്കില്‍ ഗാന്ധി രാജന്റെ കാർ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ അശോക് വീണു. തുടർന്ന് രാജനും അശോകും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് മനസിലായതോടെ യുവാവ് പ്രതികരിച്ചു. എന്നാല്‍ ഇത് വക വെക്കാതെ രാജൻ കാർ എടുത്ത് പോകാൻ തുടങ്ങിയപ്പോള്‍ അശോക് മുന്നില്‍ നിന്ന് തടയാൻ ശ്രമിച്ചു. ഇതോടെ രാജൻ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.