ദില്ലി: ആശാ വർക്കർമാരുടെ സമരത്തില്‍ ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയില്‍ ഉന്നയിക്കാനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അതേസമയം, വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു. വനിതാദിനത്തിലും വലിയ പിന്തുണയാണ് സമരത്തിന് ലഭിച്ചത്. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം തുടരുകയാണ്. കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ഇൻസെന്റീവ് ഉള്‍പ്പെടെ കുടിശികയായതെന്നും ആശാവർക്കർമാരെ തൊഴിലാളികളായി കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകൂ എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ബജറ്റില്‍ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്ന് വാദത്തില്‍ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.