കോട്ടയം നഗരത്തിലെ ഷാനിന്റെ കൊലപാതകം: ജില്ലാ ജയിലിൽ കഞ്ചാവ് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയെന്ന് സൂചന ; ജോമോൻ തപ്പിയിറങ്ങിയത് ഗുണ്ടാ തലവൻ ആർപ്പൂക്കര സ്വദേശി സൂര്യനെ

കോട്ടയം : നഗരമധ്യത്തിൽ കീഴുക്കുന്ന് സ്വദേശി ഷാനിനെ തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോൻ , ഗുണ്ടാതലവൻ സൂര്യനെ തേടിയിറങ്ങിയത് ജില്ലാ ജയിലിലെ കഞ്ചാവ് വിൽപ്പനയുടെ തർക്കം തീർക്കാനായി എന്ന് സുചന. ഇതിന്റെ തുടർച്ചയായി സൂര്യനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സൂര്യന്റെ സുഹൃത്ത് കൂടിയായ ഷാനിനെ ജോമോൻ തട്ടിക്കൊണ്ടു പോയി മർദിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

കളക്ടറേറ്റിന് സമീപം കീഴുക്കുന്ന് ഉറുമ്പയത്ത് ഷാരോൺ ബാബു (19 ) വിനെയാണ് , ഗുണ്ടാ സംഘത്തലവൻ മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ – 40 ) കമ്പിവടിക്കും കല്ലിനും അടിച്ച് കൊലപ്പെടുത്തിയത്. കോട്ടയം ജില്ലാ ജയിലിൽ മുൻപ് തടവുപുള്ളികൾക്ക് രഹസ്യമായി കഞ്ചാവ് വിതരണം ചെയ്തിരുന്നത് ജോമോന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ , ഗുണ്ടാ നേതാവ് അലോട്ടിയും , മറ്റൊരു ഗുണ്ടാ സംഘത്തലവൻ വിനീത് സഞ്ജയനും ജയിലിൽ എത്തിയതോടെ ജയിലിലെ കഞ്ചാവ് വിൽപ്പന ഇവർ ഏറ്റെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയിലിനുള്ളിൽ നിന്നുള്ള വിൽപ്പന ഇവർ എകോപിപ്പിക്കുമ്പോൾ , പുറത്തുള്ള കച്ചവടം പൂർണമായും നിയന്ത്രിച്ചിരുന്നത് സൂര്യനായിരുന്നു. ഇതാണ് ജോമോന് സൂര്യനോട് വൈരാഗ്യം തോന്നാൻ കാരണമെന്നാണ് ഗുണ്ടാ സംഘങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ കഞ്ചാവ് കച്ചവടം അവസാനിപ്പിക്കാൻ സൂര്യനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് ജോമോൻ നടത്തിയത്. ഇതിന്റെ ഭാഗമായി ഷാനിനെ വിളിച്ചു വരുത്തി രാത്രിയിൽ തടങ്കലിൽ വയ്ക്കാനായിരുന്നു നീക്കം. എന്നാൽ , ഇതിനിടെ ഷാൻ മരിക്കുകയായിരുന്നു.

ഇതിനിടെ , സൂര്യൻ ഫെയ്സ്ബുക്കിൽ ഇട്ട കമന്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന മൊഴി പ്രതി ജോമോൻ പൊലീസിനു മൊഴി നൽകിയത്. എന്നാൽ , ജോമോൻ മയക്കുമരുന്നിന്റെ ലഹരിയിലാണ്. വീര്യം കൂടിയ ലഹരി മരുന്നാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles