കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ വെള്ളത്തിനുള്ളിൽ വീണ കാറിനുള്ളിൽ രണ്ടു പേരും മരിച്ചു; മഹാരാഷ്ട്ര സ്വദേശികളെന്ന് സൂചന; കാറിനുള്ളിൽ കുട്ടിയുണ്ടായിരുന്നതായി വിവരം; കാറിനുള്ളിലുണ്ടായിരുന്നത് സ്ത്രീയും പുരുഷനും

കോട്ടയം: കൈപ്പുഴമുട്ടിൽ കാർ വെള്ളത്തിൽ വീണ് കാണാതായ സംഭവത്തിൽ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരെ കണ്ടെത്തി. രണ്ടു പേരും മരണപ്പെട്ടു. കണ്ടെത്തിയ രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു പേരും മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് ലഭിക്കുന്ന സൂചന. ഇവർക്കൊപ്പം ഒരു കുട്ടി കൂടി കാറിനുള്ളിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചന. കുട്ടിയെയും കണ്ടെത്തുന്നതായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിന്റെ ഡിക്കി ഭാഗത്തെ ഗ്ലാസ് തകർന്ന നിലയിലാണ്. ഇതു വഴി കുട്ടി വെള്ളത്തിൽ പോയതായി സംശയിക്കുന്നുണ്ട്.

Advertisements

കായലിൽ നിന്നും കണ്ടെത്തിയ രണ്ടു പേരുടെയും മൃതദേഹവുമായി ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയിട്ടുണ്ട്. എറണാകുളത്തു നിന്നും റെന്റ് എ കാറിൽ കുമരകം ഭാഗത്ത് എത്തിയ മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. തിങ്കളാഴ്ച വൈകിട്ട് 8.45 ഓടെയാണ് കുമരകം കൈപ്പുഴ മുട്ട് ഭാഗത്ത് കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിഞ്ഞത്. കാറിനുള്ളിൽ ഒരു കുടുംബമുണ്ടെന്നാണ് സംശയിക്കുന്നത്. ഈ കാർ വെള്ളത്തിൽ വീണപ്പോൾ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കാർ വെള്ളത്തിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കാറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുമരകത്തു നിന്നും മെഡിക്കൽ കോളേജ് റൂട്ടിലേയ്ക്കുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഏത് വിധത്തിലാണ് ഇവിടെ എത്തിയതെന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Hot Topics

Related Articles