കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം : നീതുവിന്റെ തെളിവെടുപ്പ് പൂർത്തിയാക്കി

കോട്ടയം : മെഡിക്കൽ കോളജ് ആശു പത്രി ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി നീതുവിന്റെ തെളിവെടുപ്പ് പൂർത്തിയാക്കി. ആലുവകളമശേരി സ്വദേശിനി നീതു രാജ് (30) നെ മെഡിക്കൽ പ്രസവവാർഡിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Advertisements

നാലിന് പ്രസവവാർഡിലെ കുട്ടിയെ തട്ടിയെടുത്ത വഴികൾ പ്രതിയിൽ നിന്നു ചോദിച്ചറിഞ്ഞു. ശേഷം ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പ്രതിയെ കണ്ട് തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർണമായതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ ഷിജി പറഞ്ഞു. ജനുവരി ആറിന് കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെ യാണ് നീതു തട്ടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിൻ്റെ സമയോജിതമായ ഇടപെടൽ മൂലം ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ കാമുകൻ കളമശ്ശേരി എച്ച് എം ടി കോളനിയിൽ വാഴയിൽ ഇബ്രാഹിം ബാദുഷ (30)യിൽ ഗർഭം ധരിച്ച് ഉണ്ടായതാണ് ഇതെന്നു വരുത്തി തീർത്ത്, നീതുവിൽ നിന്ന് ബാദുഷ കൈവശപ്പെടുത്തിയ പണവും സ്വർണ്ണവും തിരികെ ലഭിക്കുവാനുമാണ് നീതു നവജാത ശിശുവിനെ തട്ടിയെടുത്തത്. നീ തുവിൻ്റെ മൊഴി പ്രകാരം, നീതുവിൻ്റെ എട്ടു വയസുള്ളകുട്ടിയെ മർദ്ദിച്ചതിൻ്റെ പേരിലും, വഞ്ചന കുറ്റത്തിനും ബാദുഷയെ ഗാന്ധിനഗർ പോലീസ്അറസ്റ്റ് ചെയ്ത് റിമാൻ്റിൽ കഴിയുകയാണ്.

കൃത്യം നടന്നത് കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ, തുടർ അന്വേഷണം കളമശേരി പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.

Hot Topics

Related Articles