കാലിൽ ചോരപ്പാടുമായി കുമരകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ ; ഒരു മാസം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കുമരകം : കുമരകത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം നടത്തുന്ന തൃപ്തികരമല്ലെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്.

Advertisements

ഒക്ടോബർ 12 ന് രാവിലെയാണ് , കുമരകം വാർഡ് 12 ൽ ദീപ കോട്ടേജിൽ പരേതനായ ശശിധരൻ്റെയും തങ്കച്ചിയുടെയും മൂത്ത മകനും കുമരകം മാർക്കറ്റിനു സമീപം നിവേദ്യ മൊബൈൽ സ്ഥാപനത്തിൻ്റെ ഉടമയുമായ റ്റിബിനെ ( 39) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഗവൺമെൻ്റ് ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ജോലിക്ക് പോകും വഴി ആശുപത്രിക്ക് സമീപത്തെ ഭർതൃവീട്ടിൽ കയറിയപ്പോഴാണ് രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിൽ കട്ടിലിനു സമീപം കമഴ്ന്നു കിടന്ന നിലയിലാണ് മൃതദേഹം കിടന്നത്. കാലിന് പിൻവശത്ത് കണങ്കാലിന് സമീപത്ത് മുറിവോടു കൂടിയ ചോരപ്പാടുകളോടെയാണ് മൃതദേഹം കിടന്നിരുന്നത്.

എന്നാൽ, സംഭവത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലന്ന ആരോപണമായി ബന്ധുക്കൾ രംഗത്ത് എത്തി. സംഭവ ദിവസം ഭാര്യ എത്തുമ്പോൾ റ്റിബിൻ ഒറ്റയ്ക്കായിരുന്നു. കാലിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചിരിച്ചിരിക്കുന്നത്. ഗ്ലാസ് പൊട്ടി കാലിൽ കുത്തിക്കയറിയാണ് , രക്തം വാർന്നൊഴുകിയത്. എന്നാൽ , ഈ മുറിവ് എങ്ങിനെ ഉണ്ടായെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

Hot Topics

Related Articles