കുറവിലങ്ങാട്: ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമം. പ്രതിയുടെ അക്രമണത്തിൽ കിണറ്റിൽ വീണ ഇലയ്ക്കാട് കല്ലോലിൽ കെ ജെ ജോൺസൺ (44) നെ പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കിണറ്റിൽ നിന്ന് കയറ്റിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം.
ഡ്രൈവർ ജോലി നോക്കുന്ന ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാനായി കടയിലേക്ക് പോകുന്ന വഴി റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിന് സമീപം ലഹരിക്കടിമ ആയ ഇലയ്ക്കാട് പര്യാത്ത് ജിതിൻ 38 നെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ജോൺസൺ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ജോൺസനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുക ആയിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരങ്ങാട്ടുപിള്ളി പോലിസും പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോൺസനെ കിണറ്റിൽ നിന്നും കയറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഴ്ചയിൽ പരിക്കേറ്റ ജോൺസൺ കുറവിലങ്ങാട് ഗവ ആശുപത്രിയാലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ ആശുപത്രിയിലും ചികിൽസ തേടി. ലഹരിക്കടയും സ്ഥിരം കുറ്റവാളിയുമായ ജിതിനെ പോലീസ് പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.