ഡിസംബർ ഒന്നിന് കൂരോപ്പടയുടെ കണ്ണീരായി അമ്പിളി ; മരണത്തിന്റെ മണമുള്ള പുലരി സമ്മാനിച്ചത് പൊൻകുന്നത്തെ അപകടം ; പൊൻകുന്നം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ജാഗ്രതാ ന്യൂസിന്

കൂരോപ്പടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : കൂരോപ്പടയെ കണ്ണീരിലാഴ്ത്തി ഡിസംബർ ഒന്നിന്റെ പുലരി. മരണത്തിന്റെ മണമുള്ള പുലരിയാണ് പഞ്ചായത്തിന് ഡിസംബർ ഒന്ന് സമ്മാനിച്ചത്. കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ കൂവപ്പൊയ്കയിൽ മാക്കൽ കൃഷ്ണവിലാസം സന്തോഷിന്റെ ഭാര്യ അമ്പിളിയുടെ ഞെട്ടിപ്പിക്കുന്ന മരണവാർത്ത കേട്ടാണ് ഗ്രാമം ഉറക്കമുണർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം പൊൻകുന്നം കെവിഎംഎസ് ആശുപത്രിയിൽ നേഴ്സായിരുന്ന അമ്പിളി ജോലിക്ക് പോകും വഴി വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
ലോറിയുമായി കൂട്ടിയിടിച്ച് വഴിയിലേക്ക് വീണ അമ്പിളി ലോറിയ്ക്ക് അടിയിൽ പെട്ട് തൽക്ഷണം തന്നെ മരിച്ചു.

നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയാണ് ദാരുണമായ മരണം. പൊന്‍കുന്നം കെ. വി.എം ജംഗ്ഷനിലായിരുന്നു അപകടം.

ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി. ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി . ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി അമ്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അമ്പിളി വീഴുകയായിരുന്നു.

ആറ് മാസം മുൻപാണ് അമ്പിളി ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്. ഭർത്താവ് സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറാണ് ചെരുപ്പ് കട ഉടമയാണ്. മക്കൾ : അപർണ്ണ സന്തോഷ് (ഡിഗ്രി വിദ്യാർത്ഥിനി ), ശിൽപ്പ സന്തോഷ് (നഴ്സിങ്ങ് വിദ്യാർത്ഥിനി).

Hot Topics

Related Articles