സർക്കാർ കരാറുകളും ലോക്സഭാ സീറ്റും തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടി; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും അനന്തരവനും അറസ്റ്റിൽ

ബംഗളൂരു: ലോക്സഭാ സീറ്റും സർക്കാർ കരാറുകളും തരപ്പെടുത്തി നല്‍കാമെന്ന് മുൻ എംഎല്‍എയില്‍ നിന്ന് കോടികള്‍ വാങ്ങിയതിന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ സഹോദരനും അനന്തരവനും അറസ്റ്റില്‍. മുൻ ജെഡിഎസ് എംഎല്‍എയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് ബെംഗളൂരു പൊലീസ് ഗോപാല്‍ ജോഷിയേയും മകനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17നാണ് കേന്ദ്രമന്ത്രിയുടെ സഹോദരനും അനന്തരവനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത്.

Advertisements

ഗോപാല്‍ ജോഷി, മകനായ അജയ് ജോഷി, ഇവരുടെ സഹായിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ വിജയലക്ഷ്മി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. വിജയലക്ഷ്മിയെ കേന്ദ്രമന്ത്രിയുടെ സഹോദരി എന്ന പേരിലാണ് ഇവർ മുൻ ജെഡിഎസ് എംഎല്‍എ ദേവാനന്ദ ഫൂല്‍ സിംഗ് ചൌഹാൻറെ ഭാര്യ സുനിത ചാവന്റെ പരാതിയിലാണ് നടപടി. വിജയപുര ജില്ലയിലെ നാഗ്ടാൻ മുൻ എംഎല്‍എ ആയിരുന്നു ദേവാനന്ദ ഫൂല്‍ സിംഗ് ചൌഹാൻ. ബിജാപൂർ നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കാം എന്ന് വാഗ്ദാനം നല്‍കിയായിരുന്നു വഞ്ചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഗോപാല്‍ ജോഷിയും അജയും അറസ്റ്റിലായത്. അതേസമയം തനിക്ക് സഹോദരി ഇല്ലെന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് തന്നെ സഹോദരനെ പ്രല്‍ഹാദ് ജോഷി തള്ളിപ്പറഞ്ഞിരുന്നു. ഗോപാല്‍ ജോഷി ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയോയെന്ന് തനിക്ക് അറിയില്ലെന്നും കുറ്റം തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കണമെന്നും പ്രല്‍ഹാദ് ജോഷിവെള്ളിയാഴ്ച ദില്ലിയില്‍ വച്ച്‌ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു.

പൊലീസില്‍ ലഭ്യമായ പരാതിയുടെ അന്വേഷണത്തില്‍ ബെലഗാവി ജില്ലയില്‍ നിന്നുള്ള എൻജിനിയറായ ശേഖർ നായ്ക്ക് ആണ് ചൌഹാനെ ഗോപാല്‍ ജോഷിയെ പരിചയപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായ സഹോദരന്റെ സ്വാധീനത്തില്‍ ബിജെപി സീറ്റ് നല്‍കുന്നതിനായി 5 കോടി രൂപയാണ് ഗോപാല്‍ ജോഷി ആവശ്യപ്പെട്ടത്. ഇത് നിരസിച്ചെങ്കിലും 25 ലക്ഷം രൂപ ടോക്കണ്‍ എന്ന പേരില്‍ നല്‍കാൻ നിർബന്ധിക്കുകയായിരുന്നു.

Hot Topics

Related Articles