ലോണാവാല ദുരന്തം; നാലു വയസ്സുകാരന്റെ മൃതദേഹവും കിട്ടി; ഒഴുക്കിൽപ്പെട്ട് മരിച്ചത് ആകെ അഞ്ച് പേർ

ലക്നൗ: പൂനെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു. ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടത്. വിനോദസഞ്ചാരത്തിനായി പുനെയില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകള്‍ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കില്‍പ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.

Advertisements

Hot Topics

Related Articles