അമ്പലങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം; മലബാറില്‍ ന്യൂനപക്ഷ വോട്ട് ഏകീകരണം പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എം.വി ഗോവിന്ദൻ

കോഴിക്കോട് : സംസ്ഥാനത്ത് പലയിടത്തും എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജയവും തോല്‍വിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികള്‍ക്കൊപ്പവും നില്‍ക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങള്‍ ഉണ്ട്. വിശ്വാസികള്‍ വർഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്‌എസല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കൈയ്യില്‍ ആരാധനാലയങ്ങള്‍ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Advertisements

കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. ഇക്കുറി ഇന്ത്യ ബ്ലോക്ക്‌ ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളില്‍ സിപിഎം പ്രചാരണം നടത്തി. 52 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളില്‍ മത്സരിക്കുന്ന സിപിഐയും ജയിച്ചാല്‍ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങള്‍ അടക്കം ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോണ്‍ഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങള്‍ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തില്‍ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വടകരയിലും കോഴിക്കോടും അവര്‍ക്ക് (യുഡിഎഫിന്) ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് എങ്ങനെയാണെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രബലമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങള്‍ മലബാറിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ നന്നായി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. അവർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു. അതാണ് മലബാറില്‍ യുഡിഎഫിന് ഇത്ര നേട്ടമായത്. മുസ്ലിം വോട്ടുകള്‍ ഏകീകരിപ്പിക്കാൻ അവർ ഇടപെട്ടു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വർഗീയ ശക്തികളെ ഏകോപിപ്പിച്ചു മുന്നോട്ട് പോകാൻ തന്നെയാണ് ലീഗ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തൃശൂർ ജയിച്ചതാണ് ഗൗരവമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. തൃശ്സൂരില്‍ കോണ്‍ഗ്രസിൻ്റെ 86000 വോട്ട് കാണാനില്ല. ക്രിസ്ത്യാനികളില്‍ ഒരു പങ്ക് പല കാരണങ്ങള്‍ കൊണ്ട് ബിജെപിക്ക് അനുകൂലമായി. ക്രിസ്ത്യൻ വോട്ട് ഭൂരിഭാഗവും യുഡിഎഫിന് അനുകൂലമായാണ് ഉണ്ടാവാറുള്ളത്. എല്‍ഡിഎഫ് വോട്ടും ചോർന്നു. പരമ്ബരഗത വോട്ടുകളാണ് ചോർന്നത്. കേരളത്തില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ പലയിടത്തും ചോർന്നത് ബിജെപിക്ക് അനുകൂലമായാണ്. പരമ്ബരാഗത വോട്ടുകളടക്കം ചോർന്നു. കുറച്ച്‌ വോട്ട് യു.ഡി.എഫിലേക്കും പോയി.

Hot Topics

Related Articles