മധ്യപ്രദേശിലെ ഹാർദയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ 6 മരണവും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങള്‍ സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 70 ആംബുലൻസുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേർ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നല്‍കിയിട്ടുണ്ട്.