മകൻ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആൾ മർദ്ദിച്ചു; നിലമ്പൂരിൽ 80 വയസ്സുള്ള വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം : നിലമ്പൂരില്‍ 80 വയസുള്ള വയോധികക്ക് മദ്യപന്റെ ക്രൂര മർദനം. നിലമ്പൂർ സിഎച്ച്‌ നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചർക്ക് ആണ് മർദ്ദനമേറ്റത്. സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയല്‍വാസിയായ ഷാജിയാണ് മദ്യപിച്ചെത്തി ഇന്ദ്രാണിയെ മർദിച്ചത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗണ്‍സിലറും സംഭവ സ്ഥലത്ത് എത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

നിലമ്പൂർ പൊലീസിലും പരാതിയും നല്‍കി. മർദ്ദനത്തിന്റെ അയല്‍വാസികള്‍ പകർത്തിയ ദൃശ്യവും പുറത്ത് വന്നു. നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോള്‍ ഷാജിയെ നോല്‍ക്കാൻ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ദ്രാണി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച്‌ പൊലീസും ജനപ്രതിനിധികളുമെത്തിയാണ് ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചത്. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പറഞ്ഞു.

Hot Topics

Related Articles