‘മണിപ്പൂരില്‍ മോദി സര്‍ക്കാരിന്റെ മൗനം സാധാരണമല്ല’, ലോക്സഭയില്‍ വിമര്‍ശനമുയര്‍ത്തി മണിപ്പൂര്‍ എംപി ബിമോള്‍ അക്കോയിജം

ദില്ലി : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി എ ബിമോള്‍ അക്കോയിജം. ഈ മൗനം സാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു ഇന്നർ മണിപ്പൂർ എംപി ബിമോള്‍ വിമര്‍ശനം ഉന്നയിച്ചത്. തന്റെ സംസ്ഥാനം സിവില്‍ പൊലീസിനേക്കാള്‍ കൂടുതല്‍ സായുധ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിലും 60,000 ആളുകള്‍ ഭവനരഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്.

Advertisements

രാഷ്ട്രപതിയുടെ പ്രസംഗത്തിലും അതിനെക്കുറിച്ച്‌ ഒരു വാക്ക് പോലുമില്ല. ഈ നിശബ്ദത സാധാരണമല്ല എന്നും അദ്ദേഹം പറഞ്ഞു. 60,000 പേർ ദുരവസ്ഥയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആളുകള്‍ ആയുധം ധരിച്ച്‌ കറങ്ങിനടക്കുന്നു. സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരനായി തുടരുകയാണ്. നിരവധി ആളുകള്‍ മരിച്ചു. മണിപ്പൂരിന്റെ കാര്യത്തില്‍ സർക്കാറിന് അല്‍പമെങ്കിലും ആശങ്കയുണ്ടെങ്കില്‍, അക്രമ സംഭവങ്ങളില്‍ ഈ മൗനം തുടരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles